വഴി തെറ്റി ഓടുന്നവള്‍




അവള്‍ എപ്പോഴും ഒരുങ്ങി നടക്കാനാണ് ഇഷ്ട്ടപെട്ടിരുന്നത്. ചെരുപ്പിനൊത്ത മുടിക്കുടുക്ക്, ലിപ്സ്റ്റിക്  , വസ്ത്ത്രതിനൊത്ത ഐ ലാഷ് , എന്നിവയെല്ലാം വേണം അവള്‍ക് ഓരോ ദിവസവും പുറത്തിറങ്ങാന്‍. പുറത്തിറങ്ങുക  എന്നാല്‍ ഷോപ്പിങ്ങിനോ  സ്കൂളിലോ പോവുകയല്ല . ഓരോ രാവിലെയും കുളി കഴിഞ്ഞു പുറത്തിറങ്ങാന്‍ അവള്‍ക് വേണ്ട ഒരുക്കങ്ങളാണ് ഇതെല്ലം. ആശുപത്രിയില്‍ അഡ്മിറ്റ്‌  ആയപ്പോഴും ഈ വക കാര്യങ്ങളിലൊന്നും വിട്ടു വീഴ്ച ചെയ്യാന്‍ അവള്‍ തയ്യാറായിരുന്നില്ല. ഇത്രയും നന്നായി ശരീരത്തെ സൂക്ഷിക്കുന്നത് കൊണ്ടാവാം അവള്‍ എല്ലാവരെയും ആകര്‍ഷിച്ചിരുന്നു. ഒരു കൌമാരക്കാരിയുടെ  കാട്ടി കൂട്ടലുകള്‍ക്കും അപ്പുറമായിരുന്നു അവളുടെ ഓരോ പ്രവര്‍ത്തനങ്ങളും. ചിലതെല്ലാം ഡോക്ടര്‍മാരെ  വരെ അമ്പരപ്പിക്കുന്നതായിരുന്നു. ഈ വക പ്രവര്‍ത്തങ്ങള്‍ തന്നെയായിരുന്നു അവളെ ഈ മനസികശുപത്രിയിലെക്ക്  എത്തിച്ചതും.

വളരെ ആധിപത്യ മനോഭാവമുള്ളതായിരുന്നു   ആ കുട്ടിയുടെ സ്വഭാവം . അവളുടെ മുന്‍പില്‍ പറഞ്ഞു പിടിച്ചു നില്‍ക്കാനോ അവള്‍കിഷ്ട്ടമില്ലാതെ അവളെകൊണ്ടൊരു കാര്യം ചെയ്യിക്കാനോ കഴിയില്ലായിരുന്നു. മറിച്ച്‌ അവള്‍  തീരുമാനിച്ച ഒരു കാര്യം അവള്‍ എന്ത് വിലകൊടുത്തും നടത്തുമായിരുന്നു. വാക്ക് കൊണ്ടുള്ള യുദ്ധവും അത്ര ശക്തി ഏറിയതായിരുന്നു . എന്നാല്‍ നേതൃ പാടവം വേണ്ടുവോളമുണ്ട്താനും . എന്നിട്ടും അവര്‍ സമൂഹത്തിന്‍റെ ചീത്ത കണ്ണികളില്‍ ഒന്നായിപ്പോയി. കഞ്ചാവും മദ്യവും അവളുടെ നിത്യോപയോഗ വസ്തുക്കളായി. കൌമാരത്തിന്റെ പടിപ്പുരയില്‍ തന്നെ അവള്‍ പല രീതിയീ ലുള്ള  ബന്ധങ്ങളിലും അകപ്പെട്ടു. പക്ഷെ അവളൊട്ടും ഖേദിച്ചിരുന്നില്ല. കൂസലില്ലാതെ അവള്‍ എല്ലാം ന്യായീകരിച്ചു കൊണ്ടിരുന്നു. 

കാര്യങ്ങള്‍ ഇത്ര അപകടം പിടിച്ചതാണെന്ന് കണ്ടപ്പോഴാണ് കുടുംബത്തെ 'അളന്നെടുക്കാന്‍ '  ചികിത്സിക്കുന്ന ഡോക്ടര്‍ എന്നെ ഏല്‍പ്പിച്ചത്. 

കുടുംബം എന്ന് അതിനെ  വിളിക്കാമോ  എന്നെനിക്കറിയില്ല. എല്ലാം അമ്മയില്‍ നിന്ന് കേട്ട് കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നി, അങ്ങനെയൊരു ഉദ്യമമം വേണ്ടായിരുന്നു എന്ന്. കാരണം psychiatric social worker എന്ന നിലയില്‍ ഞാന്‍ അവരുടെ കാര്യത്തില്‍ നിസ്സഹായവുമെന്ന  തോന്നിപ്പോയി എനിക്ക്. . 

കുടുംബ പുരാണം വളരെ മുന്‍പ് തുടങ്ങിയതാണ് .  അവളുടെ അച്ഛനും അമ്മയും തമ്മില്‍ കല്യാണം കഴിച്ച മുതല്‍ കഥ ആരംഭിച്ചിരുന്നു. അച്ഛന് വേരെയൊരു സ്ത്രീയിലുണ്ടായിരുന്ന ബന്ധവും കല്യാണം കഴിഞ്ഞും ആ ബന്ധത്തിന്‍റെ തുടര്‍ച്ചയും എല്ലാം ഒരു പഴം കഥ പോലെ ഇവിടെയുമുണ്ടായിരുന്നു. ഇതിനെല്ലാം ഇടയില്‍ ഇവളടക്കം 4 പേരും ആ ബന്ധത്തിന്‍റെ ബാക്കി പത്രമായി പിറവിയെടുതിരുന്നു. എന്നിട്ടും അച്ഛന്‍ പഴയ ബന്ധം നിലനിര്‍ത്തി പോന്നു. അമ്മ  ചില്ലറ പണിയെടുത്തു കിട്ടുന്നത് കൊണ്ട് മക്കളെ വളര്‍ത്തി. എന്നിട്ടും മക്കള്‍ക്കെന്നും അമ്മയോട് അസ്വസ്ഥത  മാത്രമേ ഉണ്ടായിരുന്നുള്ളൂ . 

ചേച്ചിയാണ് അവളുടെ ഏറ്റവും വലിയ കൂട്ട് . കൂട്ട് മാത്രമല്ല വഴികാട്ടിയും .ചേച്ചി കാണിച്ചു കൊടുത്ത  വഴി അവള്‍ക്കു കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. സമൂഹത്തിലെ എല്ലാ ഊടുവഴികളിലൂടെയും സഞ്ചരിക്കാറുള്ള അവര്‍ കൊച്ചനുജത്തിയെയും കൂടെ കൂട്ടി. ആ യാത്രയില്‍ രസമേകാന്‍ ലഹരിയും കൂട്ടിനുണ്ടായിരുന്നു. അങ്ങനെ എല്ലാറ്റിനും ബാല പാഠം നല്‍കാന്‍ കുടുംബത്തില്‍ തന്നെ ആളുകളുണ്ടായിരുന്നു . കാര്യങ്ങള്‍ അത്രക്കായപ്പോള്‍ മക്കള്‍ക്ക്‌ രണ്ടുപേര്‍ക്കും അമ്മയെ കണ്ടു കൂടെന്നായി . കാരണം പള്ളിയും പ്രാര്‍ത്ഥനയുമായി ജീവിക്കുന്ന അമ്മ ഇവരെ ഉപദേശിക്കാന്‍ ഇടയ്ക്കിടയ്ക്ക് ശ്രമം നടത്താറുണ്ട്. അതുംകൂടെ ആയപ്പോള്‍ ചേച്ചിയും അനിയത്തിയും കൂടെ വീട് മാറി താമസിക്കാനും തുടങ്ങി. സഹായത്തിനു ചേച്ചിയുടെ ഒരു രഹസ്യ ബന്ധക്കാരനുമുണ്ടായിരുന്നു.
അച്ഛനെക്കുറിച്ച് അവള്‍ക്കു  നിറമുള്ള ഓര്‍മ്മകള്‍ ഒന്നുമില്ല .അമ്മയോട് എന്നും വഴക്കിടാനും തല്ലാനും മാത്രം വീട്ടില്‍ വരുന്ന അച്ഛനെക്കുറിച്ച് എങ്ങനെ നല്ല ഓര്‍മ്മകള്‍ ഉണ്ടാവാനാണ്.  തന്‍റെ കിഡ്നി  തകരാറിലായി   മരിച്ച പോലീസുകാരനായ അച്ഛനെ കുറിച്ച് പറയുമ്പോഴും അവള്‍ക്കു പ്രത്യേകിച്ച് വികാര മാറ്റവും ഉണ്ടായില്ല . അവള്‍ക്കയാളോട് ഒരു മമതയുമുണ്ടായിരുന്നില്ല . പകരം വെറുപ്പ്‌ മാത്രം.

ഒരു ചെട്ടനുള്ളത് ഏതോ ഏടാകൂട കാര്യത്തിന് കാര്യത്തിന് ജയിലാണ്. അയാള്‍ക്ക് ഏതോ സ്ത്രീയിലുള്ള ഒരു കുട്ടിയാണ് വീട്ടുകര്‍കുള്ള അയാളുടെ സമ്മാനം. ആ കുട്ടിയാണ് ഇപ്പോള്‍ ആ കുടുംബത്തിന്‍റെ ആകെയുള്ള സന്തോഷം.

ഇവിടെ ഞാന്‍ ആരെയാണ് തിരുത്തേണ്ടത്? ആരെയാണ് ചികിത്സിക്കേണ്ടത്? ജീവിതം ആരംഭിചിട്ടില്ലാത്ത ആ കൌമാരക്കാരിയെയോ? അതോ അടിത്തറയില്ലാത്ത ആ കുടുംബത്തെയോ?
 ഒരുങ്ങി നടക്കാനിഷ്ട്ടപ്പെടുന്ന ഒരുപാട് സ്വപനങ്ങള്‍ കാണുന്ന, ജീവിതത്തില്‍ വലിയ ആരോ ആവാന്‍ കൊതിക്കുന്ന , സുന്ദരിയായ പെണ്‍കുട്ടി. ജീവിതം അവളുടെ മുന്‍പിലും ഇരുട്ട് മാത്രമാവുമോ? 







Comments

  1. വല്ലാത്ത അനുഭവങ്ങൾ.....എല്ലാ കഥകളും കവിതകളും ജീവിതത്തിനു മുന്നിൽ എത്ര നിസ്സാരം......

    ReplyDelete

Post a Comment

Popular Posts