പിടി തരാത്ത മനസ്സുകള്‍ ..

ലളിതജിയില്‍  നിന്ന് തുടങ്ങാം. ഒരുപാടു നാളുകള്‍ക് ശേഷം ഇന്ന് ഞാന്‍ സ്ത്രീകളുടെ വാര്‍ഡില്‍ പോയപോഴും അവരവിടെ ഉണ്ടായിരുന്നു . ആരെയും കാണണം എന്നാലോചിച്ചല്ല   അവിടെ  പൊയത്.ഓരോ വാര്‍ഡിലെ പോസ്റ്റിങ്ങ്‌ കഴിയുമ്പോഴും നേരിടേണ്ട ചെറിയ വൈവയെ  നേരിടാനാണ്  പോസ്റ്റിങ്ങ്‌ കഴിഞ്ഞും 16  ദിവസത്തിന് ശേഷം അവിടെ പൊയത്.  അതുകൊണ്ടാവാം പെട്ടന്നു അവരെ കണ്ടപ്പോള്‍ ആശ്ചര്യം തോന്നി. കാരണം ഒരുമാസത്തിലധി കമായി  അവര്‍ ഈ മാനസികാശുപത്രിയിലെത്തിയിട്ട് . ഇവരെ കൊണ്ടുപോവാന്‍ ഇതുവരെ ആരും വന്നിട്ടില്ല  . പിന്നെ തോന്നി , എങ്ങനെ കൊണ്ട് പോവാനാണ്; നിയപരമായിട്ടുള്ള സമയപരിധി കഴിഞ്ഞിട്ടും,  രോഗലക്ഷണങ്ങള്‍  മുഴുവനായും    അവരെ വിട്ടു പോയിട്ടില്ല എന്ന് അവരുടെ മുഖവും സംസാരവും  വിളിച്ചു പറയുന്നുണ്ട്. പിന്നെ ഇത്രയും മാനസികമായും ശാരീരികമായും ശോഷിച്ച ഒരു ഭാര്യയെ അവരുടെ ഭര്‍ത്താവിനും വേണ്ടായിരിക്കും. അങ്ങനെ ആ വാര്‍ഡിലെ മറ്റു രോഗികളെ പ്പോലെ അവരും ശിഷ്ട ജീവിതം അവിടെ കഴിയാന്‍ വിധിക്കപ്പെടുകയയിരിക്കും .


                       ഏകദേശം 60 തിനോടടുത്തുണ്ട് അവര്‍ക്ക് പ്രായം. നടക്കുമ്പോള്‍ ചെറിയൊരു വൈകല്യവുമുണ്ട്. മുടി പാടെ വെട്ടി ആണുങ്ങള്‍ പോലെ ആക്കിയിരിക്കുന്നു . സംസാരവും മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാവുന്ന തരത്തിലല്ലെങ്കിലും സംസാരപ്പ്രിയ തന്നെയാണ്. ജീവിതത്തിന്‍റെ സായാഹ്നത്തില്‍  മനസ്സിന് പിടി വിട്ടത് കൊണ്ടാണ് രോഗത്തിന് മേല്‍ മരുന്നുകള്‍ക്കും പിടി കിട്ടാത്തത്. അതുകൊണ്ടാണല്ലോ ചികില്‍ത്സ തുടങ്ങി ഒന്നരമാസം പിന്നിട്ടിട്ടും ഇവരുടെ രോഗലക്ഷണങ്ങള്‍ ഇവരെ വിട്ടു പോവാത്തത്‌. വയ്യെങ്കിലും ഏന്തി വലിഞ്ഞു എല്ലായിടത്തും എത്തുമായിരുന്നു അവര്‍ . മറ്റുള്ള രോഗികളുമായി കൂട്ടിനേക്കാള്‍ ഏറെ വഴക്കുമായി അവര്‍ നടന്നിരുന്നു. സംസാരത്തില്‍ സ്നേഹനിധിയായ ഭര്‍ത്താവും മക്കളും , പിന്നെ അങ്ങനെ ഒരു മാനസികശുപത്രിയില്‍ പെട്ട് പോയതിന്‍റെ വേദനയും നിറഞ്ഞു നിന്നിരുന്നു. പക്ഷെ എല്ലാറ്റിനുമുപരി തന്‍റെ ശിവജിയുമായുള്ള ബന്ധവും, മറ്റു വിശേഷ ശക്തികളും ആയിരുന്നു പറയാനുണ്ടായിരുന്നത്. ഇതിനെല്ലാം ഓരോ ഓമനപേരിട്ടു വിളിക്കുന്ന ശാസ്ത്ര ലോകത്ത് ജീവിക്കുന്നവര്‍ക്കെവിടെ ഇതില്ലെല്ലാം കാര്യമിരികുന്നു.


       എന്തൊക്കെയോ പറയണമെന്ന് കരുതിയാണെന്ന് തോന്നുന്നു പ്രതീക്ഷാപൂര്‍വം അവര്‍ ഡോക്ടേഴ്സ് റൂമിന്റെ വാതില്‍ തുറന്നത്. പെട്ടെന്ന് അവരെ തിരിച്ചറിയാന്‍ എനിക്ക് കഴിഞ്ഞില്ലെങ്കിലും  അവര്‍ എന്നെ തിരിച്ചറിഞ്ഞു. ഒരു നാള്‍ ' ഓ മേരി ബേട്ടീ, കഹാം ജാ രഹീ ഹൈ, ആപ് ' എന്ന് വിളിച്ചു കരഞ്ഞു കൊണ്ട് എന്‍റെ പിന്നാലെ ഓടി വന്നതു  ഇവര്‍ തന്നെയായിരുന്നലോ ... അന്ന് എന്നോട് എന്തോ പ്രത്യേക  ബന്ധം  അവര്‍ കാണിച്ചിരുന്നു . കൂടെ കൂടെ അവര്‍ എന്നെ മകളെന്നു വിളിക്കുക്കയും സന്തോഷം പ്രകടമാക്കുക്കയും ചെയ്തിരുന്നു. ഞങ്ങളുടെ ജോലി  നിയമങ്ങള്‍  പ്രകാരം  ഇങ്ങനെ  ഒരു വികാര മാറ്റം ചികിത്സയില്‍ ഗുണം ഉണ്ടാക്കില്ല  എന്നത് കൊണ്ട്  ഞാന്‍ അവരുമായുള്ള ഇടപിഴകല്‍ മനപൂര്‍വം   കുറച്ചു കൊണ്ട് വരികയായിരുന്നു അന്ന്. ഇപ്പോള്‍   വയ്യാണ്ടായിരിക്കുന്നു അവര്‍ക്ക് .... പേര് ചൊല്ലി വിളിച്ചപ്പോഴാണ് അതുവരെ മുഖത്തുണ്ടായിരുന്ന നിര്‍വികാരത മാറി ഒരു ചെറു പുഞ്ചിരി വിടര്‍ന്നത് . ആ പുഞ്ചിരി യും പക്ഷെ മനസ്സില്‍നിന്നും വിടര്‍ന്നതല്ല എന്ന് പെട്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. പഴയ പ്രസന്നത ഒന്നുമില്ല മുഖത്ത്.  ഏറെ സ്നേഹിക്കുന്ന മക്കള്‍ ഡിസ്ചാര്‍ജ് ചെയ്യാനായി വരാത്തതാണ് ഉള്ളിലെ സങ്കടമെന്നു ചോദിക്കാതെ തന്നെ മനസിലാക്കാം. ഉന്മാദത്തില്‍ നിന്നും വിഷാദ തിലേക്കു മാനസികാവസ്ഥ മാറിയെന്നു മുഖം വിളിച്ചു പറയുന്നു.  


ആശ്ചര്യം തോന്നി അവരെന്നെ തിരിച്ചറിഞ്ഞപ്പോള്‍. ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു , മെ കേസേ ഭൂല്‍ സക്തി ഹും ? ( എന്നെ എങ്ങനെ മറക്കാനാവും ?)


ദിവസവും നൂറു കണക്കിന് രോഗികളെ കാണുന്ന ,  മനസ്സുകളെ   വെറും objects ആയി കാണുകയും ചെയ്യുന്ന  എന്നെ പോലുള്ളവര്‍ക്  മനസ്സിന്റെ പിടി വള്ളി നഷ്ട്ടപെട്ട ഇവരെ പോലുള്ളവര്‍ ചില്ലപ്പോള്‍ അത്ഭുദം സമ്മാനിക്കുന്നു.ഇവരുടെ  വൈകാരിക ബന്ധത്തിന് മുന്‍പില്‍ മനശാസ്ത്രത്തില്‍ ഉപരി പഠനത്തിനു ശ്രമിക്കുന്നവര്‍ പോലും  വളരെ ചെറുതായിപോവുന്നു. 


 (പേര് മാറ്റിയിരിക്കുന്നു )

Comments

  1. കൊള്ളാം നന്നായിട്ടുണ്ട് ഇനിയും എയുതക ആശംസകള്‍

    ReplyDelete
  2. മനസ്സിനെ ആരാണു ശരിയ്ക്ക് പഠിച്ചത്? എല്ലാം ചില്ലറ അറിവുകൾ.......

    ReplyDelete

Post a Comment

Popular Posts